ആഗോള വല്‍ക്കരണത്തിന്‍റെ ആദ്യഘട്ടത്തില്‍ കമ്മ്യൂണിസം മരിച്ചു എന്ന് നേരിട്ട് പറയാതെ ‘എല്ലാം കണക്കാണ്’ എന്നും ഇനി പ്രസ്ഥാനങ്ങള്‍ക്ക് സ്ഥാനമില്ലെന്നും ആഗോള മുതലാളിത്തം പറഞ്ഞു നടന്നു. കേന്ദ്രീകൃതമായ സമരങ്ങള്‍ക്ക് സാധ്യതയില്ലെന്നും അത്തരം നീക്കങ്ങള്‍ തലപൊക്കുമ്പോള്‍ സാമ്രാജത്വ ശക്തികള്‍ അവയെയൊക്കെ നശിപ്പ്ക്കുവാനും ബദ്ധശ്രദ്ധരായി.
മുതലാളിത്തത്തിന്‍റെ ഈ ചീത്തക്കാലത്ത് കാലത്തെ അതിജീവിക്കാനുള്ള, വെളിപ്പെടുത്തുവാനുള്ള സാഹിത്യമുണ്ടാകുന്നു എന്നതുപോലെ തന്നെ മുതലാളിത്തം സാഹിത്യത്തിന്‍റെ സാധ്യതകളെ അതിന്‍റെ വിപണന തന്ത്രങ്ങള്‍ കൊണ്ട് വരിഞ്ഞു മുറുക്കാന്‍ ശ്രമിക്കുന്നുവെന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. സാഹിത്യം; അത് കഥ ആയാലും കവിത ആയാലും സമൂഹത്തിനോടുള്ള സംവാദമാണ്.
എല്ലാ സംവാദങ്ങളേയും മുക്കി കൊല്ലാന്‍ ആഗോള വല്‍ക്കരണത്തിന്‍റെ വിപണന തന്ത്രങ്ങള്‍ ഇന്നും എന്നും ശ്രമിക്കുന്നു. അതു കൊണ്ടാണ് ഇന്നത്തെ പത്രവാര്‍ത്ത നാളത്തെ വാര്‍ത്ത അല്ലാതായി മാറുകയും പിന്നീട് തുടര്‍ച്ച ഇല്ലാതാവുകയും ചെയ്യുന്നത്. മാത്രവുമല്ല പത്രവാര്‍ത്തയെ അതിജീവിക്കുന്ന സാഹിത്യമൊരു സാമൂഹിക വ്യവഹാരമാവുകയും ചെയ്യുന്നു. അതു കൊണ്ടു തന്നെ സാഹിത്യം പലഘട്ടങ്ങളിലും അത് അതിന്‍റെ അതിജീവന തന്ത്രം പ്രയോഗിക്കുക തന്നെ ചെയ്യുമെന്ന് നമുക്ക് പ്രത്യാശിക്കാം. സമരങ്ങളുടെ സംസ്കാരം നഷ്ടപ്പെടുകയും അന്യാധീനപ്പെട്ടുപോവുകയും ചെയ്യുമ്പോള്‍ സമരസപ്പെടലിന്‍റെ സംസ്കാരം ഉടലെടുക്കുകയും ചെയ്യുന്നു. അത്തരം സമരസപ്പെടലാണ് കെ. എം പ്രമോദിന്‍റെ കവിതകള്‍ സാധ്യമാക്കുന്നത്.
ചരിത്രം, ജീവിതം, സാമൂഹിക ജീവിതം ഇതൊക്കെയും വേര്‍തിരിഞ്ഞു നില്‍ക്കുകയൊ പുറം തിരിഞ്ഞു നില്‍ക്കുകയൊ ചെയ്യുമ്പോള്‍ഴാണ് പ്രമോദിന്‍ റെ കവിതകളുടെ ഉല്‍ഭവം എന്ന് നമുക്ക് കാണുവാന്‍ കഴിയുന്നു.
ചരിത്രത്തെ, സമൂഹത്തെ വെറും എടുത്തണിയാനുള്ള ലേബലായി മാത്രം മാറ്റപ്പെടുന്ന ‘സമരസപ്പെടലി’ന്‍റെ തത്വശാസ്ത്രം ഇവിടെ പ്രാവര്‍ത്തികമാക്കുന്നു. എല്ലാ പ്രസംഗങ്ങളും പൊള്ളയാണെന്നും ഇതൊക്കെ പറയുവാന്‍ മാത്രമേ കൊള്ളൂ എന്നും സാമ്രാജ്യത്വത്തിന്‍റെ കാവല്‍ ഭടന്‍മാര്‍ നമ്മെ പഠിപ്പിക്കുന്നു. അതുകൊണ്ടാണ് പ്രമോദിന്‍റെ കവിതകള്‍ ഇങ്ങനെ സംസാരിക്കുന്നത് :“ ക്ഷണം ”
“ചരിത്രവും പൌരധറ്മ്മവും പൊതിഞ്ഞിരുന്നത്
‘ സോവിയറ്റ് നാടി’ന്റെ കട്ടിയുള്ള കടലാസ്സുകൊണ്ടായിരുന്നു.
ക്രൂഷ്ചേവിന്റെ പടമുള്ള കവറിട്ട കണക്കുപുസ്തകത്തില്‍ നിറയെ ചുവന്ന മുട്ടകളുടെചീഞ്ഞുപോയ സ്വപ്നങ്ങളായിരുന്നു.”
ചരിത്രവും പൌരധര്‍മ്മവും പൊതിഞ്ഞു സൂക്ഷിക്കേണ്ടതാണെന്നും ഇതൊന്നും ആരും കാണാതിരിക്കുകയാണ് വേണ്ടതെന്ന് ആരൊക്കെയോ ചേര്‍ന്ന് നമ്മെ പഠിപ്പിക്കുന്നു. സോഷിലിസം കട്ടിയുളള ഒരു പുറം ചട്ട മാത്രമായിരുന്നെന്നും അതൊരു കണക്കിലെ കളി മാത്രമായിരുന്നെന്നും കളികളൊക്കെയും നേരമ്പോക്കിനുള്ളവയാണെന്നും ആരോ നമ്മെ പഠിപ്പിക്കുകയാണെന്ന് പ്രമോദിന്‍റെ കവിതകള്‍ ചൂണ്ടിക്കാട്ടുന്നു. അതുക്കെ കൊണ്ടാണ് ആഗോളവല്‍ക്കരണത്തിന്‍റെ എല്ലാ തന്ത്രങ്ങളും നമ്മുടെ സാഹിത്യത്തെ പിടിമുറിക്കിയിരിക്കുന്നുവെന്ന് പറയുന്നത്.
കമ്മ്യൂണിസം മരിച്ചു എന്നും ഇനിയൊരു ഉയര്‍ത്തെഴുന്നേല്‍പ്പില്ലെന്നും ആഗോള മുതലാളിത്തം വിളിച്ചു പറയുന്നു. ഇനി വരാനിരിക്കുന്ന നാളെയുടെ സ്വപ്നങ്ങളാണ്; അതും നാളെയുടെ ചുവപ്പ് സ്വപ്നങ്ങള്‍ തന്നെയാണ് (പലപ്പോഴും പ്രമോദിന് തന്‍റെ സ്വപ്നങ്ങളില്‍ ആത്മ വിശ്വാസം നഷ്ടപ്പെടുന്നുവെങ്കിലും!!) പ്രമോദിന്‍ റെ കവിതകള്‍.
അടിമ പറഞ്ഞത് എന്ന കവിതയില്‍ പ്രമോദ് ഇങ്ങനെ വരച്ചു വയ്ക്കുന്നു.
“ശക്തമായ കാലടികളില്‍ നിന്നും തെറികുന്ന കൊഴുത്ത രക്ത ത്തുള്ളികള്‍ എന്‍റെ കറുത്ത് നഗ്നമായ ചന്തിയില്‍ വരയ്ക്കുന്ന ‘ചുവപ്പു ചിത്രങ്ങള്‍ കണ്ട് അവന്‍ കിടുകിടാ വിറച്ചിട്ടുണ്ടാവണം”
മുതലാളിത്തം എന്ന കൊഴുത്ത രക്ത്തുള്ളികളില്‍ നിന്ന് ഒരു നാള്‍ അടിമയുടെ നഗ്നമായ ചന്തിയില്‍ ചുവപ്പ് സൂര്യന്‍ ഉദിക്കുമെന്ന് പ്രത്യാശിക്കുന്ന കവിയുടെ സോഷിലിസ്റ്റ് ചിന്ത ‘ഒരു നാള്‍ മുതലാളിത്ത ത്തെ വിറപ്പിക്കുക തന്നെ ചെയ്യുമെന്ന് ഉദ്ബോധിപ്പിക്കുന്നു.
ഒപ്പം തന്നെ ആനുകാലിക രാഷ്ട്രീയ ത്തിലേക്കും അതിന്‍റെ പൊയ്ക്കണ്ണിലേക്കും ചൂളം വിളിക്കുന്ന പ്രമോദിനേയും കാണാം.
ഒരു സ്വയം വിമര്‍ശനം പ്രമോദിന്‍ റെ കവിതകളുടെ പ്രത്യേകത തന്നെയാണ്. അതു കൊണ്ടു കൂടിയാണ് തെരഞ്ഞെടുപ്പ് എന്ന കവിതയില്‍ വിപ്ലവം കടലാസില്‍ മാത്രം ഉറങ്ങിപ്പോയെന്നും ഇന്ന് രക്ത സാക്ഷികള്‍ ജീവിക്കുന്നഥ് ഓരോ ഇലക്ഷന്‍ സമയത്തും ‘കള്ള വോട്ടുകളായി പുനര്‍ജ്ജനിക്കുന്നുവെന്നും പറഞ്ഞു വയ്ക്കുമ്പോള്‍ ജനാധിപത്യത്തില്‍ ‘ശക്തമായി’ ഇടപെടുന്ന ഇടതു പക്ഷത്തിന്‍ റെ ‘ശനിദശയെ’ കുറിച്ചും പ്രത്യേകിച്ച് കണ്ണൂര്‍ രാഷ്ട്രീയത്തെ കുറിച്ചും പ്രമോദ് പറഞ്ഞു വയ്ക്കുന്നു.
അമ്പുവേട്ടന്‍ ജീവിക്കുന്നത്, അതു പോലുള്ള രക്ത സാക്ഷികള്‍ ജീവിക്കുന്നത് ‘കള്ള വോട്ടി’ ലൂടെ മാത്രമാണെന്ന തിരിച്ചറിവ് കവിയോടൊപ്പം വായനക്കാരനും പങ്കുവയ്ക്കുമ്പോള്‍ സാര്‍ഥക മാകുന്നത് ഒരു നല്ല കവിതയുടെ സംവേദനമാണ്.
പ്രമോദിന്‍റെ കവിതകള്‍ കോറിയിടുന്നതൊക്കെയും ക്രിത്രിമത്വം ഇല്ലാതെ ജാഡകളില്ലാതെ ആധുനീക കവി കള്‍ക്കുണ്ടാകുന്ന വാക്കുകളിലെ ദുര്‍ഗ്രാഹ്യത ഒന്നും മില്ലാതെ നേരെ കഥ പറഞ്ഞു പോകുന്ന ആഖ്യാന തലം സൃഷ്ടിക്കുകയും ഒപ്പം ജനിച്ചു വളര്‍ന്ന സ്ഥലവും, രാഷ്ട്രീയവും വിഷയമായി വരികയും ചെയ്യുന്നു. . കണ്ണൂരിലെ രാഷ്ട്രീയം കേരളത്തിലെ മറ്റ് രാഷ്ട്രീയ ചൂടില്‍ നിന്നും ഏറെ വ്യത്യസ്തമാണെന്നും ഓരോ കവിതകളും നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.
കണ്ണൂരില്‍ ഓരോ കുട്ടിക്കും അവിടെ അവന്‍റെതായ രാഷ്ട്രീയമുണ്ടെന്നു തന്നെ പറയാം.
അതു കൊണ്ടാണ് പ്രമോദ് ഇങ്ങനെ പറയുന്നത്
“ചെറുപ്പത്തില്‍ആംഗ്യപ്പാട്ടിന് സമ്മാനം കിട്ടിയിരുന്നത്പ്രഭാത് ബുക്സ് പരിഭാഷപ്പെടുത്തിയ‘യെമേല്യ‘യും ‘മിലാനൊസോവി‘ച്ചും ഒക്കെയായിരുന്നു.”.
‘ഞാന്‍’ എന്നും ‘എന്‍റെ’ എന്നും മുള്ള സവര്‍ണ്ണ ചിന്ത (മുതലാളിത്ത ചിന്ത) പ്രമോദിന്‍റെ എല്ലാ ചുവന്ന കവിതകളിലും കാണാം.
‘ഞാന്‍‘ എന്ന് പ്രമോദ് പറയുമ്പോള്‍ തന്‍റെ ഉള്ളിലെ ഇന്നത്തെ മുതലാളിത്തത്തെ കുടഞ്ഞെറിയാനുള്ള ഒരു തിവ്രശ്രമമായാണ് വായനക്കാര്‍ക്ക് ബോധ്യമാവുകയും ചെയ്യുന്നു.
എല്ലാ കവിതകളിലും ‘ഞാന്‍’ എന്നൊ എന്‍റെ എന്നൊ ഉള്ള അതി മുതലാളീകൃതമായ പ്രയോഗങ്ങള്‍ അറിയാതെ കവിതകളിലുടനീളം ഉപയോഗിച്ചതായി നമുക്ക് കാണുവാന്‍ സാധിക്കും. ഇത് പ്രത്യക്ഷത്തിലുള്ള കവിതയുടെ വീക്ഷണ കോണിന് എതിരുമാണെനു കാണാം.
അപേക്ഷയില്‍ പ്രമോദ് പറയുന്നത്
പ്രിയപ്പെട്ട സഹോദരാ...കറുത്ത മഷിയിലുള്ളഎന്റെചുവന്ന കവിത,വായിക്കുക മാത്രം ചെയ്ത്തിരികെയേല്‍പ്പിക്കുക.”
എല്ലാ സാഹിത്യവും വെറുതെ വായിക്കാനുള്ളത് മാത്രമാണെന്നും അതൊക്കെ നിത്യജീവിതത്തില്‍ പകര്‍ത്തുക സാധ്യമല്ലെന്നുമുള്ള ആഗോള മുതലാളിത്തത്തിന്‍റെ കാഴ്ചപ്പാടുകള്‍ സ്വയം വിമര്‍ശനമായി എടുത്തണിയുന്നു.
മനസ്സില്‍ നിന്നും ഇന്നും കുടിയിറക്കാത്ത ‘ഫ്രഞ്ചു വിപ്ലവം’ എന്ന അടിസ്ഥാന വര്‍ഗ്ഗത്തിന്‍ റെ വീര സാഹസീകത നെഞ്ചിലേറ്റി
‘ നമ്മള്‍ കൊയ്യും വയലല്ലാം നമ്മുടെ താകും പൊന്‍ കിളിയേ’ എന്ന് ഉറക്കെ പ്പാടാന്‍ കവി കൊതിക്കുന്നു.
“ഉദയംകോട്ടം ശിവക്ഷേത്രത്തില് ഉത്സവത്തിനു വരുന്ന ഉണ്ണിച്ചിരുതയുടെ ഉയറ്ന്ന മുലകള്‍ നോക്കി സോമാലിയായിലെ കഞ്ഞികിട്ടാത്ത കുഞ്ഞുങ്ങളെക്കുറിച്ച് ഞാന്‍സഹതപിച്ചു.”
സവര്‍ണ്ണരുടെ ശരീരം, വാക്കുകള്‍, എഴുത്ത് അങ്ങിനെ എല്ലാത്തിനേയും സമൂഹം ഉയര്‍ന്നു തന്നെ കാണുന്നു എന്ന തത്വം പ്രമോദും ഇവിടെ ഉപയോഗിച്ചിരിക്കുന്നു.
“ഉദയംകോട്ടം ശിവക്ഷേത്രത്തില് ഉണ്ണിച്ചിരുത വരുമ്പോള്‍ അവളുടെ ഉയര്‍ന്ന മുലകള്‍ കണ്ട് ആസ്വദിക്കുന്നതിനൊപ്പം ആലോചിക്കുന്നത് സോമാലിയയിലെ പട്ടിണി പ്പാവങ്ങളെയാണ്.
ഒരു കമ്മ്യ്യൂണിസ്റ്റുകാരന്‍ ഏറ്റവും നല്ല മനുഷ്യ സ്നേഹി ആയിരിക്കുമെന്നതുകൊണ്ടാണ് കവിക്ക് അങ്ങിനെ ചിന്തിക്കുവാന്‍ കഴിയുന്നത്.
ഉയര്‍ന്നതൊക്കെയും സവര്‍ണ്ണരുടേതാണെന്നും അതൊക്കെ നമുക്ക് ദൂരെ നിന്ന് കാണുവാന്‍ മാത്രമേ വിധിച്ചിട്ടുള്ളു അടിസ്ഥാന വര്‍ഗ്ഗത്തിന്‍റെ പ്രതിനിധിയായ് കവി അറിയാതെ പറഞ്ഞു വയ്ക്കുകയാണ് ചെയ്യുന്നത്. കാരണം ഉയര്‍ന്നു പോകുന്നതൊക്കെയും കീഴളര്‍ക്ക് കാണുവാന്‍ മാത്രം മുള്ളതാണെന്നും തൊഴിലാളി - അടിസ്ഥാന വര്‍ഗ്ഗം എന്നും താഴേക്ക് തന്നെ പോവുകായാണെന്നും പറയാതെ പറഞ്ഞു വയ്ക്കുകയാണ് കവി ചെയ്യുന്നത്.
ആനുകാലിക രാഷ്ട്രീയ ത്തിന്‍റെയും അടിയന്തിരാവസ്ഥയിലെ ഇന്ത്യയിലെ അവസ്ഥയെയും പറ്റി അതി മനോഹരമായി വരകു കാട്ടുന്നു ഈ കവിതയില്‍ അടിയന്തിരാവസ്ഥ നഷ്ടപ്പെടുത്തിയ എന്റെ ആറു വറ്ഷങ്ങള്‍. ഇന്നത്തെ ഇന്ത്യന്‍ പരിതസ്ഥിതിയില്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും വ്യക്തികള്‍ക്കുമുണ്ടാകുന്ന അതി ഭീകരമായ മാറ്റത്തെ കുറിച്ച് വിശാലമായി പരിതപിക്കുന്ന കവിയെ നമുക്ക് കാണാം.
ഒപ്പം ഒരു പൊളിറ്റിക്കല്‍ സറ്റെയര്‍ എന്നനിലയിലും ഈ കവിത ശ്രദ്ധേയമാണ്.
വിപ്ലവത്തിനെ വിലക്കെടുക്കുന്ന ഭരണാധികാരികള്‍ ഒപ്പം വ്യക്തിയുടെ ഉള്ളില്‍ നിന്ന് സത്ത പിഴിഞ്ഞെടുക്കുന്നു. അതു കൊണ്ടാണ് വലിയ വിപ്ലവകാരിയായ ‘പപ്പന്‍’ ജയിലില്‍ നിന്ന് വരികയും അമ്പലം കമ്മിറ്റി പ്രസിഡന്‍റും, പൂജയും , പൂ മൂടലും നടത്തി സാമൂഹിക സേവനം ചെയ്യുന്നത്. മുതലാളിത്തം പല്ലിളിച്ച് കാട്ടുമ്പോള്‍ എല്ലാം ഒന്നു തന്നെയ്ന്നും ഇതൊക്കെ ഇത്രമാത്രമേ ഉള്ളൂ എന്നും നമ്മെ പഠിപ്പിക്കുന്നു. അതു കൊണ്ടാണ് കവിയെ നോക്കി ‘അറം പറ്റിയ’ കവിത എന്ന് പപ്പേട്ടന്‍ പറയുന്നത്.
പ്രമോദിന്‍റെ മറ്റു കവിതകളും ശ്രദ്ധേയമാണ്. കാമം, യാത്ര തുടങ്ങിയവയും കൈകാര്യം ചെയ്യുന്നത് ഇടതു - വലതു പക്ഷ ചേരിതിരിവും ആഗോള മുതലാളിത്ത സോഷിലിസ്റ്റ് ക്രമങ്ങളുടെ ഇന്നത്തെ പ്രസ്കതി യും തന്നെയാണ്.
ഒരു സാഹിത്യകാരന്‍, കവി എന്ന നിലയില്‍ പ്രമോദ് അദ്ദേഹത്തിന്‍റെ കവിതകളിലൂടെ സംവദിക്കുന്നത് ആനുകാലിക വിഷയങ്ങളില്‍ വ്യക്തികള്‍ ചെയ്യേണ്ടി വരുന്ന, ചെയ്യേണ്ടുന്ന കാര്യങ്ങള്‍ തന്നെയാണ്. ഒപ്പം അദ്ദേഹം മുന്നേട്ട് വയ്ക്കുന്നത് മാര്‍ക്സിസവും - കമ്മ്യൂണിസവും ഇന്നത്തെ കാലത്തെ എങ്ങിനെ പ്രസ്കത്മാകുന്നു എന്നു തന്നെയാണ്.
Showing posts with label കവിത ഒരു ആസ്വാദന കുറിപ്പ്. Show all posts
Showing posts with label കവിത ഒരു ആസ്വാദന കുറിപ്പ്. Show all posts
Sunday, May 06, 2007
Subscribe to:
Posts (Atom)