Sunday, June 03, 2007

പമ്മന്‍ യാത്രയായി


മലയാള നോവല്‍ സാഹിത്യത്തെ വായനക്കാരിലേക്ക് അടുപ്പിച്ച പമ്മന്‍ എന്ന ആര്‍. പി. മേനോന്‍ ഇന്ന് രാവിലെ അന്തരിച്ചു. എണ്‍പത്തിയേഴു വയസ്സായിരുന്നു. തിരുവനന്തപുരത്ത് വെള്ളായിനിക്കടുത്ത് ഊക്കോട് എന്ന സ്ഥലത്തു വച്ചാണ് പമ്മന്‍ ഈ ലോകത്തിന്‍ റെ അശ്ലീലത്തോട് വിടപറഞ്ഞത്.

ഒരു കാലത്ത് പമ്മന്‍റെ നോവലുകള്‍ യുവത്വത്തിന്‍റെ ഹരമായിരുന്നു. മലയാള വായനാസംസ്കാരത്തെ പൈങ്കിളി വാരികള്‍ എത്രത്തോളം സ്വാധീനിച്ചിട്ടുണ്ടൊ അത്രയും തന്നെ പമ്മന്‍റെ എഴുത്തുകള്‍ മലയാള വായനയെ സ്വാധീനിച്ചു എന്നു തന്നെ പറയാം.

ഇംഗ്ലണ്ടില്‍ നിന്നും മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ ഡിപ്ലോമ എടുത്ത പമ്മന്‍ 1920 ഫിബ്രവരി രണ്ടിനാണ് ജനിച്ചത്. ഇന്ത്യന്‍ റെയില്‍ വേയില്‍ ചീഫ് മെക്കാനിക്കല്‍ എഞ്ചിനീയറായിരുന്നു.

പമ്മന്‍ റെ ‘ഒരുമ്പെട്ടവള്‍’ വായിക്കാത്ത മലയാള യുവത്വങ്ങള്‍ ഉണ്ടാകില്ലെന്നു തന്നെ പറയാം. അതു പോലെതന്നെ ‘ഭ്രാന്ത്’ തുടങ്ങിയ മുപ്പതിലധികം കൃതികളുടെ കര്‍ത്താവ് പുതിയ സൃഷ്ടിക്കായ് പുതിയ ലോകത്തേക്ക് യാത്രയായി. തിരുവനന്തപുരം തൈക്കാട് ശ്മശാനത്തിലായിരുന്നു ശവസംസ്കാരം.
<