Sunday, April 29, 2007

സി. പി. എമ്മിന് സംഭവിക്കുന്നത്

കേരളത്തിലെ സി.പി.എം ന് എന്തു സംഭവിക്കുന്നു? തീര്‍ച്ചയായും നാം ഓരോരുത്തരും ആലോചിക്കേണ്ട കാര്യം തന്നെയാണ്.

എന്തെന്നാല്‍ ദാ.. ഒരു വിമര്‍ശന കവിത എഴുതിയതിന് വളരെ കാലമായി പാര്‍ട്ടിയില്‍ അടിയുറച്ചു നില്‍ക്കുന്ന, പാര്‍ട്ടിയിലെ കലാസാംസ്കാരിക രംഗത്തും അതു പോലെ ഓരോ കൂട്ടായ്മയിലും തോളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കെ. സി ഉമേഷ് ബാബുവിനെയും കുഞ്ഞപ്പ പട്ടാന്നൂരിനെയും സി. പി. എം. പുറത്താക്കിയിരിക്കുന്നു.

കാരണമെന്തെന്നോ... ജനശക്തിയില്‍ ‘ഭയങ്ങള്‍‘ എന്ന കവിത എഴുതിയതിന്.
വാര്‍ത്തെ ഇങ്ങനെ ചുരിക്കി വിവരിക്കാം.

“പാര്‍ട്ടി നേതാക്കളെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ടു കവിതയെഴുതിയതിനു പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി കെ.സി. ഉമേഷ്‌ ബാബുവിനെ സിപിഎം പുറത്താക്കി. ജനശക്‌തിയില്‍ ഭയങ്ങള്‍ എന്ന വിമര്‍ശന കവിത എഴുതിയതിനെത്തുടര്‍ന്നാണ് നടപടി. പാര്‍ട്ടി അംഗത്വത്തില്‍ നിന്നും പുകസ സെക്രട്ടറി സ്ഥാനത്തു നിന്നും ഉമേഷ്‌ ബാബുവിനെ നീക്കികൊണ്ടുള്ള പാര്‍ട്ടി തീരുമാനം പുകസ ഫ്രാക്ഷന്‍ യോഗം വിളിച്ച്‌ റിപ്പോര്‍ട്ട്‌ ചെയ്യുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് കുഞ്ഞപ്പ പട്ടാനൂരിനെയും പുറത്താക്കിയിട്ടുണ്ട്. സിപിഎം ജില്ലാ സെക്രട്ടറി പി. ശശി, സംസ്ഥാന സെക്രട്ടേറിയറ്റ്‌ അംഗം എം.വി. ഗോവിന്ദന്‍, സംസ്ഥാന സമിതി അംഗം എം.വി. ജയരാജന്‍ എന്നിവരുടെ സാന്നിധ്യത്തിലാണു യോഗം ചേര്‍ന്നത്‌. പാര്‍ട്ടി തീരുമാനം പി. ശശിയാണു യോഗത്തില്‍ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. ഉമേഷിനു പകരം പൊന്ന്യം ചന്ദ്രനെ സെക്രട്ടറിയായി തീരുമാനിക്കണമെന്നു പാര്‍ട്ടി നിര്‍ദേശിച്ചെങ്കിലും യോഗം അംഗീകരിച്ചില്ല. ജില്ലാ ജോയിന്റ്‌ സെക്രട്ടറി എം.കെ. മനോഹരനെയാണ് ജില്ലാ സെക്രട്ടറിയുടെ ചുമതല ഏല്‍പ്പിച്ചിരിയ്ക്കുന്നത്. ഉമേഷിനെതിരെയുള്ള നടപടിയെ യോഗത്തില്‍ പങ്കെടുത്ത പൊന്ന്യം ചന്ദ്രന്‍ ഒഴികെ മറ്റെല്ലാവരും എതിര്‍ത്തിട്ടും തീരുമാനത്തില്‍ നിന്നു മാറാന്‍ സിപിഎം നേതൃത്വം തയാറായില്ല.“

പാര്‍ട്ടി എക്കാലത്തും കൈക്കൊണ്ടിട്ടുള്ള പ്രഖ്യാപിത നയങ്ങളില്‍ നിന്നുള്ള അതിരൂക്ഷമായ വ്യതിചലനം തന്നെ ഇത്. ബൂര്‍ഷ്വ - പിന്തിരിപ്പന്‍ ശക്തികളുടെ ഇടയില്‍ പെട്ട് കമ്മ്യൂണിസത്തെയും മാര്‍ക്സിസത്തെയും പണയം വച്ചിരിക്കുന്നു കേരളത്തിലെയും അതു പോലെ ഇന്ത്യയിലേയും.
അഭിപ്രായ സ്വാതന്ത്ര്യവും ആശയ സ്വാതന്ത്ര്യവും നിഷേധിക്കുന്ന സാമ്രാജത്വ - മുതലാളിത്ത ആഗോള സംസാകാരത്തെ വിശ്വാസികള്‍ എങ്ങിനെ കാണുന്നു എന്ന് നമുക്ക് ചര്‍ച്ച ചെയ്യേണ്ടിയിരിക്കുന്നു.

എന്തു കൊണ്ട് ആശയ പ്രകാശനത്തിനുള്ള വേദികള്‍ ഇന്ത്യന്‍ - കേരള മാര്‍ക്സിസ്റ്റ് കമ്മ്യൂണിസ്റ്റുകള്‍ നിഷേധിക്കുന്നു? ചര്‍ച്ചകളും കൂട്ടായ്മകളും കൊണ്ട് കെട്ടിപ്പെടുത്ത പ്രസ്ഥാനം അത്തരം ചര്‍ച്ചകളെ ഭയക്കുന്നുവൊ?

ഇതിനോട് ചേര്‍ത്തു വായിക്കേണ്ടുന്നവ തന്നെയാണ്. എം.എന്‍ വിജയന്‍ മാഷിന്‍റെ ദേശാഭിമാനിയില്‍ നിന്നുള്ള പുറത്താക്കല്‍.

ഇ. എം. എസ്സ് എന്ന മഹാപ്രതിഭ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞതിനു ശേഷം കേരള രാഷ്ട്രീയ ത്തില്‍ പ്രത്യേകിച്ച് സി. പി. ഐ എമ്മില്‍ താത്വതീക മായ , രാഷ്ട്രീയ മായ കാഴചപ്പാട് അവസാനിച്ചുവെന്ന് പറയുന്നുവെങ്കില്‍ അതില്‍ ആര്‍ക്കെങ്കിലും തെറ്റു കാണുവാന്‍ സാധിക്കുമൊ?
ഇ. എം എസ്സിന് ശേഷം എന്ത് എന്ന ചോദ്യത്തിന് ഒരിക്കല്‍ എനിക്ക് കിട്ടിയ മറു പടി ഇങ്ങെനെ ആയിരുന്നു.
“ മനസ്സും ശരീരവും കുറുക്കി അദ്ദേഹം രചിച്ച മഹത്തായ രചനകള്‍ പാര്‍ട്ടിക്ക് എന്നും തണലായിരിക്കും. അതുകൊണ്ട് തന്നെ ഇ. എം എസ്സ് എന്ന ശരീരം മാത്രമേ ഇല്ലാതായിള്ളൂ. ആശയവും സംസ്കാരവും എന്നും പാര്‍ട്ടിയുടെ കൂടെയുണ്ട്”

ആ വെളിച്ചം കെട്ടു പോയപ്പോള്‍ പ്രകാശിതമാകേണ്ടുന്ന രാഷ്ട്രീയ സംസ്കാരം പാര്‍ട്ടി എന്തു കൊണ്ട് കാണിക്കുന്നില്ല. കേരളത്തിലെ സി. പി. എം. പിടിച്ചെടുക്കലും പുറത്താക്കലും കൊണ്ട് ഇനിയും എത്രനാള്‍ ജനമനസ്സുകളില്‍ പിടിച്ചു നില്‍ക്കും???

മാര്‍ക്സിസ്റ്റ് - കമ്മ്യൂണിസത്തില്‍ നിന്ന് ഏറെ പിന്നോട്ട് പോയ ഇന്ത്യന്‍ ഇടതു പക്ഷ പാര്‍ട്ടികള്‍ അവരുടെ അവരവരുടെ പാര്‍ട്ടികളുടെ പേര് മാറ്റി ചരിത്രം തിരിത്തിയെഴുതേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

പേരുകള്‍ വെറുമൊരു ലേബലുകള്‍ മാത്രമാകുമ്പോള്‍ തകരുന്നത് മനസ്സില്‍ പ്രതിഷ്ഠിച്ച ചിത്രങ്ങളാണ്.

സാധാരണക്കാരന് മനസ്സിലാവത്ത ചിത്രങ്ങളായി മാറിയിരിക്കുന്നു ഇന്ത്യന്‍ ഇടതു പക്ഷ പ്രസ്ഥാനം.

ഭയങ്ങള്‍ - ഉമേഷ് ബാബു കെ സി
(സോഷ്യല്‍ ഡെമോക്രാറ്റുകളുടെ ഭ്രമങ്ങള്‍ക്കും മതിഭ്രമങ്ങള്‍ക്കും)
ഭയം ഒന്ന്
ആരോ ഒരു പ്രസംഗം നടത്തി
നേതാക്കള്‍ പറഞ്ഞു
“അതു പാര്‍ട്ടിയെ തകര്‍ക്കാനാണ്”
ആരോ ഒരു കവിത എഴുതി
നേതാക്കള്‍ പറഞ്ഞു
“അതു പാര്‍ട്ടിയെ തകര്‍ക്കാനാണ്”
ആരോ ഒരു വിമര്‍ശനം ഉന്നയിച്ചു
നേതാക്കള്‍ പറഞ്ഞു
“അതു പാര്‍ട്ടിയെ തകര്‍ക്കാനാണ്”
ആരോ ഒരു പത്രം തുടങ്ങി
നേതാക്കള്‍ പറഞ്ഞു
“അതു പാര്‍ട്ടിയെ തകര്‍ക്കാനാണ്”
ആരോ ഒരാള്‍ മരിച്ച വാര്‍ത്തകേട്ടപ്പോഴും
നേതാക്കള്‍ പറഞ്ഞു
“അതു പാര്‍ട്ടിയെ തകര്‍ക്കാനാണ്”
ശ്രീ. കെ. സി. ഉമേഷ് ബാബു വിന്‍ റെ “
ചൂണ്ടയും കൈയും ” എന്ന കവിത. (മാധ്യമം)


ജലാശയത്തില്‍ ചൂണ്ട വീഴുന്നത് എന്തെങ്കിലും ഒന്നിനെ കോര്‍ത്തെടുക്കാന്‍.
പിന്നീട് തിന്നാനോ വില്‍ക്കാനോ ആയി.

കുത്തൊഴുക്കില്‍ കൈ താഴുന്നത് പെട്ടുപോയ ഒന്നിനെ കരയ്ക്കണയ്ക്കാന്‍.
പിന്നീടും തികവോടെ വളരാനായി.

രണ്ടിടത്തും കരയുണ്ട്,ഒരാളും
രണ്ടിടത്തും കൈയുണ്ട്, പ്രവര്‍ത്തനവും.
എങ്കിലും എത്ര വേറിട്ടത്!
ആസക്തിയും അനുകമ്പയും അതിര് പകര്‍ന്ന മാര്‍ഗങ്ങള്
‍സംസാരജലത്തിലെ മനുഷ്യന്റെ കൈക്രിയകള്‍.

Monday, April 16, 2007

ഫോര്‍മുല - ഒന്ന് (Formula One)


ഫെലിപ്പ് മാസ്സ




















ഫെലിപ്പ് മാസ്സ തന്‍റെ മാന്ത്രിക സ്പര്‍ശര്‍ശത്താല്‍ കൊണ്ട് മലേഷ്യന്‍ മണ്ണിലെ നിരാശയെ കടപുഴക്കിയെറിഞ്ഞു.

ഞായറാഴചയിലെ സന്ധ്യയെ കുളിരണിയിച്ചു കൊണ്ട് ബഹറിന്‍ ഗ്രാന്‍റ് പ്രിക്സ് എഫ് - ഒന്ന് സര്‍ക്യൂട്ടില്‍ ബ്രിസ്സിലിന്‍റെ ഫെലിപ്പ് മാസ്സ് (Bahrain Grand Prix) വിജയകിരീണമണിഞ്ഞു. ഹിസ് ഹൈനസ് സല്‍മാന്‍ ബിന്‍ ഹമദ് ബിന്‍ അല്‍ ഖലീഫ വിജയ കിരീടമണയിച്ചു. ഗള്‍ഫ് രാജ്യത്തിലെ മൂന്നാമത്തെ കറോട്ട മത്സരത്തിലെ ഹരം നുകരാന്‍ ലോകത്തിന്‍ റെ വിവിധ രാജ്യങ്ങളിലെ കാറോട്ട മത്സര പ്രേമികളായ പതിനായിരങ്ങള്‍ തടിച്ചു കുടിയിരുന്നു ബഹറിനിലെ മനോഹരമായ സ്റ്റേഡിയത്തില്‍.

മലേഷ്യയില്‍ ഒരാഴ്ച മുമ്പ് നടന്ന രണ്ട് ഫെരേരിസ് (Ferraris) മത്സരത്തില്‍ മാസ്സയ്ക്ക് വഴിമുടക്കി ക്കൊണ്ട് കാണികളുടെ ഹരമായിത്തീരുന്ന ആ 22 കാരന്‍ ഉണ്ടായിരുന്നു. ബ്രീട്ടീഷുകാരനാ ലൂയിസ് ഹാമില്‍ട്ടന്‍.


ബഹറിനിലും എല്ലാ കണ്ണുകളും രണ്ടാമനായ 22 കാരനിലായിരുന്നു. ഫോര്‍മുല ഒന്നില്‍ ഫെലിപ്പ് മാസ്സയും ലൂയിസ് ഹാമില്‍ട്ടനും തമ്മില്‍ തന്നെ ആയിരുന്നു മത്സരം എന്നു വേണമെങ്കില്‍ പറയാം.
<