Friday, July 06, 2007

വിഗ്രഹങ്ങള്‍ ഉടയ്ക്കാനുള്ളതാണൊ? - പുഴമാഗസിനിലെ ചര്‍ച്ച

പുഴ മാഗസിനിലെ ‘ജസ്റ്റിസ് പരിപൂര്‍ണ്ണന്‍ കമ്മീഷ എഴുത്തില്‍ ഇടപെട്ടാ‍ല്‍‘ എന്ന ലേഖനം വളരെ ആര്‍ജ്ജവത്തോടും സത്യസന്ധതയോടും കൂടിയാണെന്നതു കൊണ്ട് തന്നെ അത്തരം ചര്‍ച്ചകള്‍ ബ്ലോഗിലും ആവശ്യമില്ലേ എന്ന് തോന്നിയതു കൊണ്ട് അവിടെ ആ ലേഖനത്തില്‍ ഞാന്‍ കമന്‍റിയത് ഇവിടെ കുറിക്കുന്നു.
അവിടേയും ഇവിടേയും ചര്‍ച്ച നടക്കട്ടേ. വിഗ്രഹങ്ങള്‍ ഉടയ്ക്കാനുള്ളതാണൊ?


ശ്രീ പി. ശശീധരന്‍ റെ പ്രൌഡവും ചിന്തോദ്ദീപകവുമായ വിലയിരുത്തലുകള്‍ക്ക് ആദ്യമേ നന്ദി.
മുഖ്യധാരാ മാധ്യമങ്ങള്‍ എന്നും ബിംബങ്ങളെ അവരര്‍ഹിക്കുന്നതില്‍ കൂടുതല്‍ പ്രാധാന്യത്തോടെ മാര്‍ക്കറ്റ് ചെയ്യപ്പെടുന്ന ഒരു സമൂഹത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്. അതു കൊണ്ടു തന്നെ സാഹിത്യത്തിലും ഒരു വിചാരണ ആവശ്യമായിരിക്കുന്നത്.

എന്നാല്‍ ടി. പദ്മനാഭന്‍ തന്‍റെ കഥകള്ക്ക്‍ തന്നെ പാരഡി രചിക്കുന്ന ഈ സമയത്തുപോലും പദ്മനാഭന്‍ കഥകളുടെ ഏഴയലത്ത് വരാന്‍ യോഗ്യതയുള്ള കഥകള്‍ ഇവിടെ ഉണ്ടാകുന്നില്ലെന്ന് പ്രീയപ്പെട്ട പി. ശശീധരന്‍ സാര്‍ ഓര്‍മ്മിക്കാത്തതെന്താ.. അതു കൊണ്ടു തന്നെ ‘തന്‍റെ കഥ ഒന്നാമതായി വരണമെന്ന് പദ്മ നാഭന്‍ പറയുന്നുവെങ്കില്‍ അതിനു കാരണം കഥയുടെ കുലപതി തന്നെയാണ് അദ്ദേഹം.

പരിപൂര്‍ണ്ണന്‍ കമ്മീഷന്‍റെ വിചാരണ അഴീക്കോട് മാഷേ പോലുള്ളവര്‍ക്ക് അത്യാവശ്യമാണ്. നാഴികയ്ക്ക് നാല്പതു വട്ടം അധികാരസ്ഥാനങ്ങളിലുള്ളവരെ സുഖിപ്പിക്കാന്‍ അധികാരം നേടിയെടുക്കാന്‍ അഴീക്കോട് മാഷെ പോലുള്ളവരുടെ വ്യഗ്രത കാണുമ്പോള്‍ കന്നിമാസത്തിലെ പട്ടികളെ വല്ലതെ ഓര്‍മ്മവരും.

ആത്മകഥയുടെ ഉള്ളുകള്ളികറിയാതെ മാഗസിന്‍ ജേര്‍ണലിസമെന്ന ഉഷ്ണപ്പുണ്ണിനെ നെഞ്ചിലേറ്റുകയാണ് ഇന്ന് സകലരും. അതില്‍ നളിനി ജമീലമാരുടെ ജീവിതകഥ ഈ നൂറ്റാണ്ടിന്‍റെ ആത്മകഥയാണെന്ന് പ്രഘോഷിക്കുന്ന മുഖ്യധാരാ മാഗസിന്‍ എഡിറ്റര്‍മാര്‍ ജീവിതത്തെ മാറ്റിമറിക്കുന്ന ഇ. എം. എസ്സിന്‍റെ ആത്മകഥയെ നാലാം കിട ആത്മകഥയായി തള്ളിക്കളയുന്നുവെങ്കില്‍ അത് മുതലാളിത്ത സ്വാംശീകരണത്തിന്‍ റെയും ആഗോളവല്‍ക്കരണത്തിന്‍റെ പുറം പൂച്ചും വെളിച്ചത്തുകൊണ്ടുവരുന്നവയാണ്.

പേനയുന്തി എഴുത്തുകാര്‍ക്ക് മാഗസിന്‍ ജേര്‍ണലിസം നല്‍കുന്ന മാസപ്പിരിവ് നിലനിര്‍ത്താന്‍ എഡിറ്റര്‍മാര്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങളായി മാത്രമേ ഇതിനെ കാണുവാന്‍ സാധിക്കൂ. അതു കൊണ്ടു തന്നെ ജനതയെ ആകെ നിര്‍ണ്ണയിക്കാനും മാറ്റിത്തീര്‍ക്കാനും പുതുക്കിപ്പണിയാനും കഴിയുന്ന ഇ. എം. എസ്സിന്‍ റെ ആത്മകഥ തന്നെയാണ് ലോകത്തിനുമുമ്പ് നമുക്ക് തുറന്നു വയ്ക്കാനുള്ളത്.
സുഗത ടീച്ചറെ പോലുള്ള അഭിനയ കവയിത്രികള്‍ക്ക് നാട്യം മാത്രമേ ഉള്ളൂവെന്ന് ഈനാട്ടിലെ ജനം തിരിച്ചറിഞ്ഞു കൊണ്ടിരിക്കുന്നുവെന്ന സത്യം ടീച്ചറെങ്കിലും ഓര്‍ക്കുന്നത് നല്ലതു തന്നെ.
ഇത്തരം സത്യസന്ധമായ എഴുത്തുകള്‍ക്ക് മാ‍ഗസീന്‍ എഡിറ്റര്‍മാര്‍ ഒരിക്കലും അനുവാദം തരില്ലെന്നിരിക്കെ ഇവിടെ പുഴയില്‍ ഈ എഴുത്ത് എന്നെ അതിശയിപ്പിച്ചു എന്നു പറയുന്നതില്‍ സന്തോഷമുണ്ട്.

അതിജീവനത്തിന്‍റെ ഈ കാലത്ത് ഇത്തരം തിരിച്ചറിവുകള്‍ വായനക്കാരനും എഴുത്തുകാരനും ആത്മഹര്‍ഷം നല്‍കും എന്നതില്‍ തര്‍ക്കമില്ല.
(ലിങ്ക്: പുഴ: http://www.puzha.com/puzha/magazine/html/mirror3.html)

Wednesday, July 04, 2007

ദേവസേനയ് ക്ക് അരങ്ങ് അവാര്‍ഡ്

കൂട്ടരേ... ,

അബുദാബി അരങ്ങ് സാംസ്കാരിക വേദി ഗള്‍ഫിലെ എഴുത്തുകാര്‍ക്കായി സംഘടിപ്പിച്ച സാഹിത്യമത്സരങ്ങളില്‍ മികച്ച കവിതയ് ക്കുള്ള അവാര്‍ഡ് നമ്മളില്‍ ഒരാളായ ‘ദേവസേന’ എന്ന കവയിത്രിക്ക് ലഭിച്ചിരിക്കുന്നു.
(
ദേവസേനയുടെ കവിതകള്‍ )

ബ്ലോഗ് രംഗത്ത് അതിമനോഹരവും തീക്ഷണവുമായ രചനകള്‍ സംഭവിക്കുന്നു എന്നതിന്‍റെ പ്രത്യക്ഷ ഉദാഹരണമാണ് ദേവസേനയ്ക്ക് കിട്ടിയ ഈ അവാര്‍ഡ്. പ്രവാസിയുടെ ദു:ഖവും സന്തോഷവും വരച്ചിടുന്നതും പ്രവാസിയുടെ ജീവിത കാഴ്ചപ്പാട് ഒപ്പിയെടുക്കുന്നതുമായ ദേവസേനയുടെ കവിതകള്‍ അസാമാന്യമായ പാടവം കാഴ്ചവയ്ക്കുന്നു.

ഫ്രെഞ്ച്‌ കിസ്സും പരീക്ഷാക്കാലവും. എന്ന കവിതയില്‍ പ്രവാസജീവിതം സമ്മാനിക്കുന്ന വിഹ്വലതയും അമ്മയുടെ സ്നേഹവും കോര്‍ത്തിണക്കി ദേവസേന ഒരു നോമ്പരമാക്കി നമ്മെ അമ്പരപ്പെടുത്തുന്നു.
ഫ്രെഞ്ചു കിസ്സ്‌ എന്നാലെന്താണമ്മേ
എന്നു ചോദിച്ച്‌ ഞെട്ടിച്ചിരിക്കുന്നവള് ‍
ഫ്രെഞ്ച്ഫ്രൈസ്‌ പോലെ എന്തോ ഒന്ന്
എന്നു തെറ്റിദ്ധരിക്കുന്നുവോ?
ഗൂഗിള്‍ എര്‍ത്തില്‍ പോലും
ഫ്രാന്‍സിന്റെ ഭൂപടം കാണാത്തവളുടെ മകള്‍ക്ക്‌
കാവും തേറ്റവും മലയാളവുമില്ലാത്ത നാട്ടില്
‍ഫ്രെഞ്ചുപരീക്ഷ
ഫലപ്രഖ്യാപനത്തലേന്ന്14-കാരിക്ക്‌ മൈഗ്രേനുണ്ടാകുന്നു ”


804-ലെ ഷീല പറഞ്ഞത്‌ എന്ന കവിതയില്‍
നീയറിഞ്ഞോ ?
വികൃതി പാരമ്യത്തിലെത്തിയിരിക്കുന്നു, അവന്റെ
അനുസരണ തൊട്ടു തീണ്ടിയിട്ടില്ല
ഏതു നേരവും ഫ്ലാറ്റിനു താഴെ കറങ്ങി നടപ്പ്‌
തെണ്ടിപ്പിള്ളേരുമായി കൂട്ട്‌
പിന്നെയവരുടെ തട്ടുംവാങ്ങി-
നിലവിളിച്ചുള്ള കയറിവരവ്‌”

ഒരമ്മയുടെ, ഒരു പ്രവാസിയുടെ ചിന്തകളില്‍ നിന്ന് മാത്രം ഉദിക്കുന്ന ചോദ്യങ്ങളും ഉത്തരങ്ങളുമാണ് ദേവസേന കവിതകള്‍.


ഒരു മൊബൈലിന്റെ ദിനചര്യ എന്ന കവിതയുടെ ഘടനയില്‍ തന്നെ വായനക്കാരനെ ആകര്‍ഷിക്കുന്ന കൈയ്യടക്കം കൈവരിക്കുന്നു.

പെണ്‍ കുട്ടികളുടെ അമ്മ മനസ്സിന്‍റെ വേദനകളും ആധികളും കൂരമ്പുപോലെ സമൂഹത്തിന്‍റെ മനസ്സാക്ഷിക്കു മുമ്പില്‍ സ്ഫോടനം നടത്തുന്ന ദേവസേനയുടെ കവിതകള്‍ ഓരോ അമ്മമനസ്സിന്‍റെയും വിങ്ങലുകളാണ്. പ്രവാസികളായ അമ്മമാര്‍ക്ക് മാത്രമല്ല എല്ലാ അമ്മമാരുടേയും വേദനകള്‍ നെഞ്ചിലേറ്റുന്ന മാതൃഹൃദയം നമ്മെ സമൂഹത്തിന്‍റെ അശ്ലീതയെ വല്ലാതെ ഓര്‍മ്മപ്പെടുത്തുന്നു.

ഒരു പ്രവാസിക്കു മാത്രം എഴുതാന്‍ പറ്റുന്ന രചനകള്‍ എന്ന നിലയില്‍ തന്നെയും സമൂഹത്തിന്‍റെ വേദനകള്‍ ഉള്‍ക്കൊള്ളുന്ന കാമ്പുള്ള കവിതകള്‍ എന്ന നിലയിലും ദേവസേനയുടെ ഈ അവാര്‍ഡ് ഒരോ പ്രവാസിയും ബൂലോകവും അഭിമാനത്തോടെ നോക്കികാണുന്നു.

ബ്ലോഗ് സമൂഹം ആകെ ഇതൊരു ഉത്സവമായി കൊണ്ടാണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

അവാര്‍ഡ് വിവരങ്ങള്‍ ഇങ്ങനെ:

അബുദാബി അരങ്ങ് സാംസ്ക്കാരിക വേദിസാഹിത്യ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.
മികച്ച കഥയ്ക്കുള്ള അവാര്‍ഡ് :
ദോഹ ഖത്തറില്‍ നിന്നുള്ള ഷീലാ ടോമിയുടെ"മ്യണാളിനിയുടെ കഥ ;താരയുടെയും"എന്ന രചനയ്ക്ക് ലഭിച്ചു.

മികച്ച കവിതയ്ക്കുള്ള അവാര്‍ഡ് : അബുദാബിയില്‍ നിന്നുള്ള ദേവസേനയുടെഫ്രോക്ക്, സാരി, മകള്‍ എന്ന രചനകവിതയ്ക്കുള്ള പുരസ്ക്കാരം നേടി.

മികച്ച ലേഖനത്തിനുള്ള അവാര്‍ഡ് :

അബുദാബിയിലുള്ള സമീര്‍ ചെറുവണ്ണൂരാണുമികച്ച ലേഖകന്‍. വിഷയംരാഷ്ട്രീയ നേത്വതങ്ങളിലെ മൂല്യചുതിയും, വര്‍ധിച്ചു വരുന്ന അരാഷ്ട്രീയ പ്രവണതയും.

വിദ്യാര്‍ത്ഥികള്‍ക്കായ് ഏര്‍പ്പെടുത്തിയ മത്സരത്തില്‍ : ഷബ്നം ഗഫൂര്‍ -

മസ്കറ്റ് (അല്‍ - ഖുബ് റ) ഇന്ത്യന്‍ സ് കൂളിലെ പസ്ടു വിദ്യാര്‍ത്ഥിനി അര്‍ഹയായി.



സ്വര്‍ണ്ണപ്പതക്കവും, ശില്‍പ്പവും, പ്രശസ്തിപത്രവുംഅടങ്ങിയ അവാര്‍ഡ് ഒക്ടോബറില്‍ സമ്മാനിക്കും

<