Tuesday, February 27, 2007

അവധി അനുവദിച്ചു കിട്ടിയതെന്തിന്?

പ്രീയപ്പെട്ട ബൂലോക സുഹൃത്തുക്കളേ..,

മാര്‍ച്ച് - 1 മുതല്‍ 40 ദിവസത്തേക്ക് അവധി അനുവദിച്ചു കിട്ടിയിരിക്കുന്നു എന്ന സന്തോഷ വര്‍ത്തമാനം അറിയിക്കുന്നു. ഒപ്പം
വരും ദിവസങ്ങളില്‍ ബൂലോകത്തെ സംഭവവികാസങ്ങള്‍ അറിയുവാന്‍ സാധിക്കാതെ വരുമെന്നു കൂടെ പറയേണ്ടിവരുന്നു.


മാര്‍ച്ച് 2 മുതല്‍ 4 വരെ ഡല്‍ഹിയിലും പ്രാന്തപ്രദേശങ്ങളിലും മുഴുവന്‍ സമയവും ഉണ്ടായിക്കുന്നതാണ്. ബൂലോകത്തെ ഡല്‍ഹി വാസികളെ കാണുവാനും പരിചയപ്പെടുവാനും ആഗ്രഹമുണ്ട്. താല്പര്യമുള്ളവര്‍ ഇ-മെയില്‍ വഴി ബന്ധപ്പെടുമെന്ന് ഞാന്‍ പ്രതീക്ഷിക്കട്ടെ??

മാര്‍ച്ച് 5 മുതല്‍ 10 വരെ മുബെയ് നഗരത്തിലും (പ്രധാനമായും കോളാബ, കല്യാണ്‍) പരിസരങ്ങളിലും മുഴുവന്‍ സമയം ഉണ്ടായിരിക്കുന്നതാണ്. ബൂലോകത്തുള്ള വേണു - ബോംബെ, മാഷിന്‍ റെ മൊബൈല്‍ നമ്പര്‍ എന്‍ റെ കയ്യില്‍ ഉണ്ടായിരുന്നു. പക്ഷെ ഇപ്പോള്‍ അത് കാണാതെ പോയതു കൊണ്ട് അദ്ദേഹം ഇതൊരു അറിയിപ്പായ് കണ്ട് ഒരിക്കല്‍ കൂടി നമ്പര്‍ തരികയും നേരില്‍ കാണുവാന്‍ സമയം ഉണ്ടാക്കണമെന്നും അപേക്ഷിക്കുന്നു. ഒപ്പം വേറെ അറിയാവുന്ന ബൂലോക കൂട്ടുകാരും ബന്ധപ്പെടുമല്ലൊ.

മാര്‍ച്ച് 11 മുതല്‍ 30 വരെ ഇരിങ്ങല്‍ എന്ന എന്‍റെ ഗ്രാമത്തിലും (കണ്ണൂര്‍) ചിലവഴിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. കണ്ണൂരിലുള്ള ബൂലോക സുഹൃത്തുക്കള്‍ (ശ്രീജിത്തും, കണ്ണൂരാനും) നേരില്‍ കാണാന്‍ ശ്രമിക്കാം എന്ന് അറിയിച്ചിട്ടുണ്ട്. കൂടാതെ

യു. എ. ഇ ബൂലോകരില്‍ ചില സുഹൃത്തുക്കളുടെ അഭ്യര്‍ത്ഥന മാനിച്ച് മടക്കയാത്രയില്‍ ഒരു ദിവസം ദുബായ് സന്ദര്‍ശിക്കുവാനും തീരുമാനിച്ചിരിക്കുന്നു.

ഇതൊക്കെ പ്രൊഗ്രാം ചാര്‍ട്ട് ചെയ്തു എന്നു മാത്രം. പരിപാടിയില്‍ മാറ്റങ്ങളുണ്ടെങ്കില്‍ അറിയിക്കുന്നതാണ്.

പി. എസ്സ്. : ഇതൊക്കെ വായിച്ച് ‘ ഇവനാരെടാ.. ‘ഓനാരെടാ’ എന്നൊന്നും ചോദിക്കല്ലേ.... എല്ലാവരേയും കാണുവാനും പരിചയപ്പെടാനുമുള്ള ആഗ്രഹമൊന്നുമാത്രമാണ് ഈ പോസ്റ്റിനാധാരം)

Sunday, February 11, 2007

വീണ്ടും മോഷണം - വിശാലമന്‍സ്കനും റാഫി മെക്കാര്‍ട്ടിനും കീരിയും പാമ്പു പോലെ




ബ്ലോഗ് ശിരോമണി കൊടകര പുരാണം വക്താവ് ബഹു വിശാലമനസ്കന്‍ റെ ഫോട്ടോയും ഗെറ്റപ്പും റാഫി മെക്കാര്‍ട്ടിന്‍ മോഷ്ടിച്ചിരിക്കുന്നു. മാത്രമല്ല റാഫി മെക്കാര്‍ട്ടിന്‍ റെ പുതിയ ചിത്രമായ മായാവിയുടെ തലയില്‍ മുണ്ടിടല്‍ ബഹു ശ്രീ ശ്രീ വിശാലമനസ്കനോട് അനുവാദം ചോദിക്കാതെ പകര്‍ത്തിയത് കോപ്പി റൈറ്റ് ആക്റ്റ് സെക്ഷന്‍ മമ്മൂട്ടി ഭാഗം സുരോഷ് ഗോപി വകുപ്പ് പ്രകാരം അക്ഷന്ത്യവ്യമായ കുറ്റമായി ശ്രോതാക്കളും കാണികളും വായനക്കാരും നിയമ വിദഗ്ദരും വിലയിരുത്തുന്നു.
ആയതിനാല്‍
ശ്രീശ്രീ വിശാലന് പിന്തുണ പ്രഖ്യാപിച്ച് കൊണ്ട് ലക്ഷം ലക്ഷം പിന്നാലെ എന്ന മുദ്രാവാക്യവുമായി ബ്ലോഗ് ലോകത്തെ പുലികളിം എലികളും ആണ്‍ പെണ്‍ ഭേദമന്യേ മായാവി റിലീസ് കേന്ദ്രങ്ങളില്‍ തലയില്‍ മുണ്ടിട്ട് പ്രതിഷേധ പ്രകടനവും 5001 കമന്‍ റുകള്‍ രാഷ്ട്രപതിക്ക് അയക്കുവാനും തീരുമാനിച്ചിരിക്കുന്നു.


കേസില്‍ കക്ഷി ചേരാനും വാദിക്കാനും ബ്ലോഗ് ലോകത്തെ മുഴുവന്‍ വാദ പ്രതിപാദ വിശാരദന്‍ മാര്‍ കൈകോര്‍ക്കുന്ന ഒരു മഹാ മേള അല്ലെങ്കില്‍ മീറ്റ് യു. എ. ഇ യിലും അതു പോലെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിക്കാനും ഗ്രൂപ്പ് / ബ്ലോഗ് സഖ്യം തീരുമാനിച്ചിരിക്കുന്നു.

ഇതിനെ കുറിച്ച് ശ്രീശ്രീ വിശാലമനസ്കന്‍ വിശാലമായി പ്രതികരിക്കാന്‍ വൈമനസ്യം കാണിച്ചുവെങ്കിലും



ബ്ലോഗ് റിപ്പോര്‍ട്ടറോട് സ്വകാര്യമായി പ്രതികരിച്ചത് ഇപ്രകാരമാണ്.

"റാഫി യും മെക്കാര്‍ട്ടിനും എന്നെ ചതിച്ചു ആശാനേ..കുടിച്ചവെള്ളത്തില്‍ പോലും രണ്ടുപേരെയും വിശ്വാസിക്കാന്‍ പറ്റില്ല. കഥ പറയാന്‍ മുണ്ടിട്ട് പോയ എന്‍റെ ഫോട്ടൊ സ്റ്റില്‍ ഫോട്ടൊഗ്രാഫറിനെ കൊണ്ട് എടുപ്പിക്കുമ്പോള്‍ തന്നെ എനിക്ക് സംശയമുണ്ടായിരുന്നു. എങ്കിലും ഇത്രയും നിരീച്ചില്ല. ഷാഫിയെയും കൂട്ടി ദുബായില്‍ എന്‍ റെ ഓഫീസില്‍ വന്നത് അതിന്‍ ശേഷമായിരുന്നു. ഈ പടത്തില്‍ ഗെറ്റപ്പിന് പുറമെ എന്‍ റെ ഓഫീസും പരിസരങ്ങളും മോഷ്ടിച്ചിരിക്കുന്നു.
ഹൌയെവര്‍

ദുബായിലുവരുമ്പോള്‍ രണ്ടു പേര്‍ക്കും ചീഞ്ഞ കോഴിമുട്ടയേറ് പാസാക്കാന്‍ ബ്ലോഗ് ഗ്രൂപ്പ് ചേര്‍ന്ന് തീരുമാനിക്കുമെന്നും കൂട്ടി ചേര്‍ക്കാന്‍ ബഹു വിശാലമനസ്കന്‍ മറന്നില്ലെന്ന് ബ്ലോഗ് ലേഖകന്‍ ഓര്‍മ്മിപ്പിക്കുന്നു.

വിശാലമനസ്കന്‍ റെ ഫോട്ടോയും ഗെറ്റപ്പും കോപ്പിയടിച്ച്, മോഷ്ടിച്ച് പരസ്യപ്പലകയില്‍ നിരത്തിയതിന് സംവിധായകന്‍ ഷാഫിയും റാഫി-മെക്കാര്‍ട്ടിനും മാപ്പ് പറയുകയും പ്രസുത് സിനിമയില്‍ മമ്മൂട്ടിക്ക് പകരമൊ അല്ലെങ്കില്‍ സ്വാരാജ് വെഞ്ഞാറ മൂട് അവതരിപ്പിച്ച കഥാപാത്രം അവതരിപ്പിക്കാന്‍ ചാന്‍സൊ നല്‍കാത്ത പക്ഷം സിനിമയ്ക്ക് സ്റ്റേ വാങ്ങിക്കുമെന്ന് വിശാലമനസ്കനും ചേച്ചിയും (ഭാര്യ) ബ്ലോഗേഴ്സു ഗ്രൂപ്പും അറിയിച്ചതായി പ്രമുഖ വാര്‍ത്താ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇതൊന്നും നല്‍കിയില്ലെങ്കിലും മേലില്‍ തലയില്‍ മുണ്ടിടുമ്പോള്‍ കോപ്പി റൈറ്റ് ആക്റ്റ് പ്രകാരം വിശാലനോട് അനുവാദം ചോദിക്കണമെന്ന് പരസ്യമായി ടി. വി അഭിമുഖത്തില്‍ പ്രഖ്യാപിക്കാന്‍ ബ്ലോഗേഴ്സ് ഗ്രുപ്പ് മറന്നില്ല. ഒപ്പം മമ്മൂട്ടിയും സംവിധാ‍യകന്‍ ഷാഫിയും കൂടാതെ റാഫി മെക്കാര്‍ട്ടിനും മാപ്പ് പറയണമെന്നും ബഹു ശ്രീ ശ്രീ വിശാലമനസ്കന്‍ വിശാലമായി അഭ്യര്‍ത്ഥിച്ചു.


മാപ്പ് പറയാത്ത പക്ഷം ബഹു ശ്രീ ശ്രീ വിശാലമനസ്കനും ചേച്ചിയും (ഭാര്യ) യും കൂടി കേസു കൊടുക്കാന്‍ തീരുമാനിക്കുമയും ചെയ്തു. ഒരു മാപ്പ് കിട്ടാന്‍ വേണ്ടി ഒരു നൂറ് മാപ്പൊ അല്ലെങ്കില്‍ തെറി കേള്‍ക്കാന്‍ കൂടി തയ്യാറാണെന്ന് രണ്ടു പേരും സ്വാകാര്യമായി സമ്മതിച്ചിട്ടുണ്ടെന്ന് മ വാരികകളും പിന്നെ സിനിമാ പ്രസിദ്ധീകരണ രംഗത്തെ ഗോസിപ്പ് കോളമിസിറ്റും ആണയിടുന്നു.


ഈ കുറി പ്പ് വായിച്ച് അഭിപ്രായം രേഖ പ്പെടുത്തുന്ന ആദ്യ 100 വായനക്കാരുടെ കമന്‍ റുകള്‍ക്ക് വിശാലന്‍ മൃഷ്ടാന്ന ഭോജനവും ഒപ്പാം ബ്ലോഗിലെ ഏറ്റവും നല്ല പാചക കുറിപ്പിന്‍റെ പകര്‍പ്പവകാശവും ഒരു തലയില്‍ കെട്ട് ഫ്രീയും തരുന്നതായിരിക്കുമെന്ന് വാര്‍ത്താ ലേഖകന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇപ്പോള്‍ കിട്ടിയത്:

ഈ സംഭവത്തിന് ശേഷം കിട്ടിയ സംവിധായകനുമായും മറ്റു ചില തല്പരക്ഷികളും ബഹു ശ്രീ ശ്രീ വിശാമനസ്കനുമായി ബന്ധപ്പെടുകയുണ്ടായി. എന്നാല്‍ മോഷണം മോഷണം തന്നെ എന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുയാണ് കഥാനായകനും ചേച്ചിയും.

ശ്രീ ശ്രീ വിശാലമനസ്കനെ ഡയരക്ടര്‍ ഷാഫി വിളിച്ച് കോപ്രമൈസിന് ശ്രമിച്ചു കൊണ്ടിരിക്കുമയാണെന്നും ദുബായില്‍ ഓഫീസിലായതിനാല്‍ ചേച്ചിയെ വിളിച്ച് സംസാരിച്ചെന്നും പിന്നാമ്പുറ വിശേഷങ്ങള്‍.
ശ്രീമതി വിശാലേട്ടന്‍ പറഞ്ഞത് ഇങ്ങനെ:

ചേട്ടന്‍ വളരെ ആത്മാര്‍ത്ഥമായിട്ടാണ് ഈ തലയില്‍ കെട്ട് കെട്ടിയതെന്നും അതും കൊടകര മുത്തപ്പന്‍ മാത്രമാണ് ഇതിനാധാരമെന്നും ആണയിട്ട് പ്രഖ്യാപിക്കുകയും ചെയ്തു.

പ്രസ്തുത ഫോണ്‍ സംസാരത്തെ ക്കുറിച്ച് ശ്രീമതി പറഞ്ഞതായി വിശാലേട്ടന്‍ ബ്ലോഗ് റിപ്പോര്‍ട്ടറുടെ ഇന്‍റര്‍വ്യൂവില്‍ വ്യക്തമാക്കിയത് ഇങ്ങനെ:

തിരക്കഥാ കൃത്തുക്കള്‍ എഴുതി വച്ചതു കാരണം അവരു ടെ നിര്‍ബന്ധത്തിന്‍ വഴങ്ങിയാണ് തലയില്‍ കെട്ട് ഉപയോഗിച്ചത്. മായാവി ആയതിനാല്‍ ഏത് സമയത്തും മുണ്ടിടലൊ അല്ലെങ്കില്‍ പൂമൂടലൊ ഉണ്ടാകും എന്നും അല്ലെങ്കില്‍ ചിലപ്പോള്‍ പൂമൂടല്‍ വിവാദമായതു പോലെ മായാവി ചിത്രം വിവാദമായി റിലീസിങ്ങ് തീയേറ്റര്‍ കിട്ടാതായാല്‍ അവസാ‍നം ഇതൊക്കെ ഗൂഡാലോചനയുടെ ഫലമാണെന്ന് നിര്‍മ്മാതാവ് പരാതി പ്പെടുമെന്നും ഒടുക്കം നിര്‍മാതാവിന്‍ കര്‍ഷകരെ പോലെ ആത്മഹത്യയെ അഭയം പ്രാപിക്കേണ്ടി വരുമെന്നും സംവിധായകന്‍ ഷാഫി.

അതു കൊണ്ട് താങ്കള്‍ക്ക് മായാവിയെ കാണാനുള്ള് ഒരു വി. ഐ. പി പാസ്സ് അയച്ചുതരാം എന്നും ഇതില്‍ കൂടുതല്‍ സംവിധായകന് എന്ന നിലയില്‍ തനിക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല. പിന്നെ വേണമെങ്കില്‍ എല്ലാ തീയറ്ററുകളിലും താങ്കളുടെ പേര്‍ എഴുതി കാണിക്കാന്‍ ഏര്‍പ്പാട് ചെയ്യാം എന്നും ഡയരക്ടര്‍ ഷാഫി പറഞ്ഞതായും ജനശക്തിയും അസന്ന്നിഗ്ധമായി വെളിപ്പെടുത്തി.
എന്നാല്‍
റാഫി മെക്കാര്‍ട്ടിന്‍ മാപ്പ് പറയാതെ ഒരു തരത്തിലും തലയില്‍ മുണ്ടിടാതെ തീയറ്ററിലൊ കഥാ ചര്‍ച്ചയ്ക്കൊ വരില്ലെന്ന് ശ്രീ ശ്രീ വി വാശിപിടിച്ചതായും അത് മമ്മൂട്ടിയുടെ റോള്‍ റിഷൂട്ട് ചെയ്ത് വിശാലന്‍ അഭിനയിക്കാനുള്ള മോഹം കൊണ്ടാണെന്നും ബ്ലോഗിലെ ചില പിന്തിരിപ്പന്‍ ശക്തികള്‍ വിളിച്ചു പറയുന്നതായ് ഗള്‍ഫ് റൌണ്ടപ്പില്‍ മുഴങ്ങികേട്ടത്റ്റായും ഗോസിപ്പ് കോളമിസ്റ്റ്.

ഇതില്‍ നിന്നൊക്കെ ചില വക്കീല്‍ - ഗുമസ്ത പ്രമാണിമാര്‍ ഒന്നും പറയാതെ മാറി നില്‍ക്കുന്നത് വക്കീല്‍ ഫീസ് കിട്ടില്ലെന്ന പേടികൊണ്ടാണെന്നും അല്ലെങ്കില്‍ അവര് എന്തുകൊണ്ട് പിന്മാറി നില്‍ക്കുന്നുവെന്നുള്ളത് അറിയിക്കണമെന്നും ദുബായ് പത്രംസമ്മേളനത്തില്‍ തറവാടിയും കൂട്ടരും അത്യുച്ചത്തില്‍ ചോദിക്കുന്നു.

ഇതൊക്കെ കണ്ട് മമ്മൂട്ടി പേടിച്ചിരിക്കുകയാണെന്നും മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ കാര്‍ക്ക് ഓരോ പരിപ്പു വടയും ചായയും കൂടി കുടിക്കാനുള്‍ല കാശ് വെസ്റ്റേണ്‍ യൂനിയന്‍ വഴി അയച്ചു കൊടുത്തെന്നും മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷനും പിന്നെ പേര്‍ പറയാന്‍ ഇഷ്ടപ്പെടാത്ത ഇന്ദ്രന്‍സ് ഫാന്‍സ് അസോസിയേഷനും അപവാദ പ്രചരണം നടത്തുന്നയായും ഇന്ത്യവിഷന്‍ നിധീഷ് കുമാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

<